ലേഖനം: ‘നീതിക്കായി വിശക്കട്ടെ പ്രവാസകാലം’

നീതിക്കായി വിശക്കട്ടെ പ്രവാസകാലം

        തോക്കുമേന്തി നടക്കുന്ന കുറെ യുവാക്കൾ, എങ്ങും പോലീസ് വാഹനഹങ്ങളുടെ ഇരമ്പം, എപ്പോൾ വെടിയുണ്ടകൾ അറിയാത്ത ഭീതിനിറിഞ്ഞ നിമിഷങ്ങൾ എല്ലാം നേരിട്ടു ഇറാഖിലെ പ്രശ്നബാധിതമായ മേഖലയിൽ നിന്നും നേഴ്സ്മാര്‍ക്ക് പിന്നാലെ കൂടുതൽ ഇന്ത്യക്കാർഎത്തിയത് നമ്മുക്ക് ആശ്വസിക്കാം. ഇറാഖായാലും, കുവൈറ്റ്‌ ആയാലും പ്രവാസികളുടെ ജീവനു ആപത്ത് നേരിട്ടാൽ സ്വയം നോക്കുക തന്നെ വേണം.

എത്ര പണമുണ്ടെങ്കിലും പ്രവാസം എന്നത്പ്രവാസംതന്നെയാണ്. പ്രവാസികൾ സദാ സ്വന്തം നാടിനെ കുറിച്ച് ഓര്‍ക്കുന്നവരാനാണ്, കരുതുന്നവരാണ് അതുകൊണ്ടുതന്നെ മുന്നിലുള്ള ഏതു വെല്ലുവിളികൾ മറികടക്കാൻ ശ്രമിക്കുംനമ്മുടെ ആത്മകണ്ണുകള്‍കൊണ്ട് ദര്‍ശിച്ചാൽ സ്വര്‍ഗ്ഗനാടിനെ പ്രിയംവെച്ചു ലോകത്തിൽപ്രവാസജീവിതം നയിക്കുന്നവരാണ് വീണ്ടെടുക്കപെട്ട ജനം, അവർ ലോകത്തിലുള്ള പ്രവാസ ജീവിതത്തിനിടയിൽപ്രതിക്കൂലങ്ങളും പ്രലോഭനങ്ങളും മറികടന്നു നീതിമാനായ ദൈവത്തിന്റെനീതികാത്തു സൂക്ഷിക്കുന്നവാരാണ്. ദൈവം തന്റെ പ്രിയ ജനത്തിൽ നിന്നും പ്രതീക്ഷിക്കുന്നതുംനീതിതന്നെ.

ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായി തിരുവചനം അവതരിപ്പിക്കുന്നനീതി‘ (Righteousness) അതിന്റെ അർത്ഥവ്യാപ്തികൊണ്ട് തന്നെ സുഗ്രാഹ്യമലെങ്കിലും സമഗ്രമായ  നീതിവ്യവസ്ഥ പുലര്‍ത്തുന്ന ദൈവത്തിനെ ലോകം തിരിച്ചറിയുന്നില്ല കാരണം   ” ലോകവ്യവസ്ഥിതി തന്നെ പിശാചിനാൽ ദൂഷിതവും മലിനമാക്കപ്പെട്ടതുമാണ്

ദൈവത്തിന്റെ പരിശുദ്ധി, നന്മഇതിൽ നിന്നും ദൈവിക നീതിയെ ഇഴതിരിചെടുക്കുക പ്രയാസമെങ്കിലും തിരുവചനം ദൈവത്തിന്റെ നീതി എന്തെന്ന് വ്യക്തമായി വെളിവാക്കുന്നുണ്ട്. ദൈവം നീതിമാനെന്നു നാം പറയുമ്പോൾ അത് പക്ഷപാതം കൂടാതെ മുഖപക്ഷം കൂടാതെ മുൻവിധികൾ കൂടാതെ മനുഷ്യരുടെ പ്രവര്‍ത്തിക്കള്‍ക്ക് തക്കവണ്ണം നീതിയും ന്യായവും നടപ്പിലാക്കുന്നവനാണ് എന്നാണ് അർത്ഥമാക്കുന്നത്‌. ദൈവത്തിന്റെ നീതിയെയും ന്യായത്തെക്കുറിച്ചും പഴയ നിയമത്തിലും പുതിയ നിയമത്തിലും ആവർത്തിച്ചു പരാമർശമുണ്ട്.

ഇന്നത്തെ ദുഷിച്ച ലോകവ്യവസ്ഥിതിയിൽ ദൈവിക നീതി എന്നത് പ്രതീക്ഷിക്കുക സാധ്യമല്ല. ദൈവം തന്റെ ന്യാപ്രമാണം തന്നെ അറിഞ്ഞവരുടെ ഹൃദയങ്ങളിലാക്കി മുദ്രയിട്ടിരിക്കുന്നു എങ്കിലും ലോകം എപ്പോഴും വിശുദ്ധന്മാരെ പകച്ച ചരിത്രമാനുള്ളത് കാരണം അവർ ലോകക്കാർ അല്ലായിരുന്നു, ലോകം അവർക്കു യോഗ്യമായിരുന്നില്ല.

റോമിലെ ക്രൈസ്തവ സമൂഹത്തിനു അഗ്നിശോധന സംഭാവന ചെയ്ത കാലഘട്ടത്തിൽ നീറോയുടെ നീചമായ പീഡനിമിത്തം വിശുദ്ധന്മാർ അക്ഷരാര്‍ഥത്തിൽ തെരുവുവിളക്കുകളും, ഉദ്യാനദീപങ്ങളുമായി ഞെരിഞ്ഞമര്‍ന്നു. മറ്റുളവരുടെ മരണവെപ്രാളം നേരിൽ കാണുബോൾ ‍ഒരുത്തരം വൈര്യാഗ്യ സംതൃപ്തി ആസ്വദിക്കുന്ന നീറോയുടെ കാലത്ത് ക്രൈസ്തവ സഭ ചരിത്രത്തിലെ വലിയൊരു അഗ്നിശോധനയിൽകൂടി കടന്നു പോയപ്പോൾ സാര്‍വത്രിക സഭക്ക് പത്രോസ് എഴുതിയ ലേഖനത്തിൽ

നമ്മുടെ ദൈവം ആര് ?” എന്ന ചോദ്യത്തിന് ഉത്തരം നല്‍ക്കുന്ന ഏറ്റവും മനോഹരമായ ഒരു വേധഭാഗം,

മുഖപക്ഷം കൂടാതെ ഓരോരുത്തന്‍റെ പ്രവര്‍ത്തിക്കു തക്കവണ്ണംന്യായംവിധിക്കുന്നവനെ നിങ്ങൾ പിതാവ് എന്ന് വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ ” (1.പത്രോസ് 1.17 )

  സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടെതെന്നു തിരുവചനം പ്രസ്താവിക്കുബോൾ സ്വർഗ്ഗത്തിൽ ഇവരുടെ പ്രതിഫലം വലുതാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ എന്നാണ് ക്രിസ്തു നമ്മെ ആഹ്വാനം ചെയ്യുന്നത്.

നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതു. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുബോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വര്‍ഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ‍” (മത്തായി 5 10-12)

 

നീതിക്ക് വേണ്ടി വിശന്നു ദാഹിക്കുന്നവർക്ക് തൃപ്തി വരിക തന്നെ ചെയ്യും. ദിനേനെ ആമാശയത്തിന്റെ ആശ ശമിപ്പിക്കാൻ മൂന്ന് നേരം ഉണ്ടാകുന്ന ശരാശരി വിശപ്പും ദാഹവും എന്നതിൽ കവിഞ്ഞു വിശപ്പും ദാഹം കൊണ്ട് തൊണ്ട പൊട്ടി നാവ് വരണ്ട് ഒരിറ്റു ദാഹജലം ലഭിച്ചില്ലെങ്കിൽ പ്രാണൻ വേർപ്പെടും എന്ന അവസ്ഥയിലെത്തിയ ഒരുവന്‍റെ വിശപ്പും ദാഹവും നീതിക്കായ്‌ നമുക്കുണ്ടെങ്കിൽ നീതിയുടെയും ന്യായത്തിന്റെയും ഉറവിടമായ, മുഴുലോകത്തിന്റെയും ന്യയധിപതിയായ സർവ്വനീതിമാനായ സർവ്വശക്തൻനമ്മെ ത്രിപ്തരാക്കും നിശ്ചയം. നീതിക്കായി വെമ്പുന്ന ഒരു പ്രവാസ ജീവിതം നയിക്കാൻ സര്‍വശക്തൻ നമ്മെ സഹായിക്കട്ടെ.

വാല്‍കഷണം: ‘എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ‘ (ആമോസ് 6:24)

ബിനു വടക്കുംചേരി

 

binu_thomas@live.com

Comments are closed.