ലേഖനം: മുൾപടർപ്പിനപ്പുറത്തു…

ഭാവിയെക്കുറിച്ചുള്ള ആകുലതയിൽ ഭരണം കൈക്കലാക്കുവാൻ‍ നെട്ടോട്ടമോടുന്ന യെരുബ്ബലിന്റെ (ഗിദയോൻ‍) മകനായ അബിമേലേക്ക്. അതിനായി അമ്മയുടെ സഹോദരങ്ങളെ വശികരിച്ചും, തുബുകെട്ടവരും നിസാരന്മാരയവരെയും കൂലിക്ക് വാങ്ങി അവരുടെ നായകത്വം സ്വീകരിച്ചും, സ്വന്തം സഹോദരങ്ങളെ കൊന്നും ശേഖോമിന്റെ സഖ്യംപിടിച്ചു കരുവേനത്തിങ്കൽ വെച്ച് രാജാവായ അബിമേലേക്ക്. സഹോദരങ്ങളെ കൊല്ലുനതിനിടയിൽ രക്ഷപെട്ട യോഥാം ഇതെല്ലേം കേട്ടിട്ടു ഗെരിസ്സീം മലമുകളിൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞു,

പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാൻ പോയി; അവ ഒലിവു വൃക്ഷത്തോടു: നീ ഞങ്ങൾക്കു രാജാവായിരിക്ക എന്നു അതിന്നു ഒലിവു വൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു. പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

അതിന്നു അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.

പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു. മുന്തിരിവള്ളി അവയോടു: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.

പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുൾപടർപ്പിനോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു. മുൾപടർപ്പു വൃക്ഷങ്ങളോടു: നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്നു എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.”

അർഹതയില്ലാത്ത സ്ഥാനങ്ങൾ മോഹിച്ചു ചെയ്തുകൂട്ടിയ പാതകതനിമിത്തം തിരികല്ലിനാൽ ‍തലയോടു തകർക്കപെട്ടപ്പോൾ ആനീതി പ്രവർത്തിച്ചവന്റെ ഭാവി സ്വപനങ്ങൾ പര്യവസാനിച്ചു.

സത്യത്തിന്നു വേണ്ടി എല്ലാം ത്യജിച്ചു ദൈവിക പ്രവർത്തികൾക്കായി നിലകൊണ്ടിരുന്ന പിതാക്കന്മാരുടെ തലമുറകൾ സ്വന്തം ഭാവി സുരക്ഷിതപെടുത്തുവാൻ ഭരണത്തിന്റെ സിംഹാസനങ്ങൾക്കായി ദ്രിഷ്ട്ടി പതിക്കുബോൾ ‍ഇന്നത്തെ ആത്മീയസഭയുടെ തുന്നുകളായ ദേവദാരുക്കൾ മുൾപ്പടർപ്പിലെ തീയാൽ ‍വെന്തുരുക്കാൻ നോക്കുന്ന ഒരു പറ്റം ആളുകൾ. ഇത്തരത്തിലുള്ള അഭിമേല്യകൂട്ടങ്ങൾ പെരുകിയാലും ദൈവം തന്റെ സഭയെ പണിയും അതിനെ ജയിക്കാൻ‍ ഒരു പാതാളഗോപുരങ്ങൾക്കുമാകില്ല.

കഴിഞ്ഞകാലത്ത് തന്റെ ആരോഗ്യവും, സൗന്ദര്യം ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞ മിഥ്യന്യ അനുഭവത്തിലൂടെ ദൈവമുഖത്തേക്കു നോക്കിയപ്പോൾ തന്റെ അമ്മായിയപ്പന്റെ ആടുകൾ മേയിച്ചുകൊണ്ടിരുന്ന മോശ മരുഭൂമിക്കു അപ്പുറത്തേക്കുള്ള യാത്രയിൽ അവൻ‍ അസാധാരണമായ ഒരു കാഴ്ച കണ്ടു

വെന്തുപോകാതെ കത്തുന്ന മുൾപ്പടർപ്പ്‘. മോശ ആകാംഷയോടെ അടുത്തു ചെന്നപ്പോൾ താൻ നിൽക്കുന്നത് വിശുദ്ധസ്ഥലമാകയാൽ ചെരുപ്പ് അഴിച്ചുമാറ്റുവാൻ ദൈവം കല്‍പ്പിച്ചു. തുടർന്ന് ദൈവത്തിന്റെ സ്വന്തം ജനതയെ നയിക്കുവാനുള്ള നിയോഗം ലഭിക്കുകയുമുണ്ടായി.

മനുഷ്യന്റെ കഴിവുകൾ‍ ഒന്നുമല്ല, എന്നാൽ ദൈവം പ്രവർത്തിച്ചാൽ‍ അസാധ്യങ്ങളെ സാധ്യമാക്കുവാൻ ‍കഴിയും. യിസ്രേൽ‍ മക്കളുടെ ഭാവി ഫറവോന്റെ അടിമത്തത്തിൽ നിന്നും വിടുവിക്കുവാൻ വിക്കനായ മോശക്കു ദൈവത്താൽ‍ സാധ്യമായപ്പോൾ തന്റെ ജീവിതത്തിലെ സ്വർണ്ണ ലിപികളാൽ എഴുതപെട്ട ഒരു കാലമായി മാറി.

ഭാവിയുടെ ശൂന്യതയിലും, നമ്മുടെ ജീവിതത്തിലെ ചുട്ടുപൊള്ളുന്ന മരുഭൂമി അനുഭവത്തിനിടയിലും നാം ദൈവമുഖത്തേക്ക് നോക്കിയാൽ‍ നന്മക്കായുള്ള ശുഭ ഭാവിയുടെ അസാധാരണമായ ‘കത്തുന്ന മുൾപ്പടർപ്പ’ പോലെയുള്ള കാഴ്ചകൾ കാണും, ദൈവിക ശബ്ദം കേൾക്കും. അത് നമ്മുടെ ജീവിതത്തിന്റെ തകർച്ചകളും, വേദനകളും, ശൂന്യതകളും അകറ്റുന്ന ഭാവിയുടെ തുടക്കം, ദൈവത്തിനായി നാം ഉപയോഗിക്കപെടുന്ന സുവർണ്ണ കാലഘട്ടം!

കത്തുന്ന മുൾപ്പടർപ്പിലെ തീയാൽ നവയുഗ സഭയുടെ തുന്നുകളായ ദേവദാരുക്കൾ നശിപ്പിക്കുവാൻ ‍നോക്കുന്ന അഭിമേല്യർ കപടആത്മീയതയുടെ ജഡിക പ്രവർത്തികൾ‍ പുറത്തെടുത്തു സമീപഭാവിയിൽ വൻവീഴ്ചയിലേക്കുള്ള യാത്രയിലാണ്. എന്നാൽ‍ ‘വെന്തുപോകാതെ കത്തുന്ന മുൾപ്പടർപ്പിലെ‍’ നിന്നും ദൈവിക ദർ‍ശനവും, നിയോഗവും പ്രാപിച്ച ഒരു ചെറുകൂട്ടം ദൈവത്തിന്റെ സഭയെ നിത്യതയിലേക്ക് നയിക്കും.

മനുഷ്യരുടെ ചിന്തകൾ എപ്പോളും ഈ ലോകത്തിൽ തന്നെ ആകും. ഭാവിയെകുറിച്ചുള്ള അകുലതയിൽ‍ പലപ്പോഴും സ്വന്തം ഉത്തരവാദിത്വംപോലും വിസ്മരിക്കപെട്ടുപോകുന്നു.നശ്വരമായ ലോകത്തെ അല്ല അനശ്വരമായ ഒരു നിത്യതയിലേക്ക് നമ്മെ നയിക്കാനാണ് നമ്മെ കുറിച്ചുള്ള ദൈവിക വിചാരങ്ങൾ.

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല എന്റെ വഴികൾ നിങ്ങളുടെ വഴികളുമല്ല “(യെശയ്യാവ് : 55 8).

ആദ്യമാനുഷ്യനാൽ പാപികളായ നരർക്കായി ക്രിസ്തുവിൽ വലിയ രക്ഷ ഒരിക്കിയ ദൈവിക വിചാരങ്ങൾ എത്ര വലിയതാന്നു. മാനവരാശിയുടെ പാപത്തിനായി കുരിശിൽ മരിച്ചു മനുഷരുടെ വീണ്ടെടുപ്പലുടെ നിത്യത ഒരിക്കിയപ്പോൾ, നമ്മെ കുറിച്ചുള്ള ദൈവത്തിന്റെ വിചാരം എത്ര ശ്രഷ്ടമാണ്.

വചനത്തിൽ നിന്ന്: “മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു. അവന്റെ കാലടികാളോ യഹോവ ക്രമപെടുത്തുന്നു” – സദൃശ്യം 16:9

– ബിനു വടക്കുംചേരി

Comments are closed.